Monday, October 22, 2018

ഇരുട്ട്

നീണ്ട  കാത്തിരിപ്പിനൊടുവിൽ ഒരു വെള്ളി വെളിച്ചം ഞാൻ കണ്ടു. ഇരുട്ടിന്റെ മടിയിൽ മയങ്ങിക്കിടന്ന ഞാൻ വെളിച്ചത്തെ ആദ്യമായ് കണ്ടു..ഭയമെന്ന പുതപ്പിനെ തെല്ലു വേഗത്തിൽ വലിച്ചെറിഞ്ഞു , പ്രതീക്ഷ എന്ന പടവാളെടുത്തു ഞാൻ കുതിച്ചു..ഞാൻ നടന്നു , വീണ്ടും നടന്നു..നടന്നുകൊണ്ടേയിരുന്നു..എന്നാൽ വെളിച്ചം അകന്നുകൊണ്ടേയിരുന്നു..അടുക്കുംതോറും അകലുന്ന ചില ബന്ധങ്ങളെപ്പോലെ അത് അകന്നുകൊണ്ടേയിരുന്നു...ഇരുട്ടിനെ കീറിമുറിക്കുന്ന വെളിച്ചം എന്റെ കാലുകളിൽ മുറിപ്പാടുകൾ സമ്മാനിച്ചു..എങ്കിലും ഞാൻ മുറുകെ പിടിച്ചു എന്റെ പടവാളിൽ , എന്റെ പ്രതീക്ഷയിൽ ..ഇരുട്ടിൽ ദിക്കറിയാതെ ദിശയറിയാതെ വെളിച്ചത്തിനു പിറകെ പാഞ്ഞു മടുത്തു എനിക്ക്...ഞാൻ തിരികെ മടങ്ങട്ടെ?  ഞാൻ പിന്തിരിഞ്ഞു നോക്കി..ഇരുട്ടിന്റെ ഗർജനം ഞാൻ കേട്ടു...ഞാൻ മുന്നിലേക്ക് നോക്കി..വെളിച്ചം ഇതിനകം മറഞ്ഞുപോയി ..ഇപ്പോൾ ചുറ്റും കൂരിരുട്ടു മാത്രം...
അതെ ' വെളിച്ചം ദുഖമാണുണ്ണി...തമസ്സല്ലോ സുഖപ്രദം'
ഇരുട്ടിന്റെ മടിയിലേക്കു ഞാൻ വീണ്ടും വഴുതട്ടെ...തെല്ലൊന്നു മയങ്ങട്ടെ..

No comments:

Post a Comment