മരുന്നുകൾക്ക് മരണത്തിന്റെ ഗന്ധമാണ്. അതിന്റെ രൂക്ഷതയോട് എന്നും എനിക്ക് വെറുപ്പാണ്, എങ്കിലും ഞാൻ waiting room ൽ token വിളിക്കായി കാത്തിരുന്നു. തീർത്തും പരിചിതമല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു എനിക്കു ചുറ്റും.
എല്ലുമുന്തിയ ശരീരങ്ങൾ, അവയിൽ ജീവന്റെ തുടിപ്പ് വെറും അലങ്കാരം മാത്രം..... ബാല്യത്തിന്റെ നിഷ്കളങ്കതയെ കീറി മുറിക്കുന്ന കണ്ണീർ ചാലുകൾ പേറിയ കുറേ മുഖങ്ങൾ.... നരച്ച മുടിയിഴകൾക്കൊപ്പം നരച്ച ഓർമ്മകളെ പേറുന്ന മറ്റു ചില മുഖങ്ങൾ....
പെട്ടെന്ന് എന്റെ token number LED display ൽ തെളിഞ്ഞു. ഞാൻ എണീറ്റ് consulting room ലേക്ക് നടന്നു.
'ജിൻസി ?.. ഡോക്ടർ report മറിച്ചു കൊണ്ട് ചോദിച്ചു....' Yes doctor..' ഞാൻ മറുപടി പറഞ്ഞു. പ്രത്യേകിച്ച് യാതൊരു ഭാവവും പ്രതിഫലിക്കാത്ത ഒരു typical മുഖമായിരുന്നു അയാൾക്ക്...
'ജിൻസിയുടെ റിപോർട്ട്.....അത്....അത് positive ആണ്.... നമ്മുടെ സംശയം ശരിയായിരുന്നു.. tension അടിക്കണ്ട... നമുക്ക് നോക്കാം..'
positive എന്ന പദത്തിനപ്പുറം അയാൾ പറഞ്ഞ യാതൊന്നും ഞാൻ കേട്ടില്ല. എന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു ഞാൻ കേട്ടത്...
ഡോക്ടർ എന്റെ തോളിൽതട്ടി... 'ജിൻസി... Are you alright ?'
മറുപടി പറയാൻ എന്റെ നാവ് അനങ്ങുന്നില്ല... അത് കല്ലു പോലെ കട്ടയായി നിന്നു. നാവിനു പറയാൻ കഴിയാഞ്ഞ മറുപടി ധാരയായ് എന്റെ മിഴികളിൽ നിറഞ്ഞു.
ഞാൻ എണീറ്റു നടന്നു...door തുറന്ന് പുറത്തേക്ക് നടന്നു. waiting room ൽ അതേ മുഖങ്ങൾ, അതേ രൂപങ്ങൾ അപ്പോഴും ഉണ്ടായിരുന്നു.
ഞാൻ ഓടി.... ലക്ഷ്യമില്ലാതെ... എങ്ങോട്ടെന്നില്ലാ തെ... ആളുകൾ എന്നെ കൗതുകത്തോടെ നോക്കി... അവർക്ക് ഞാൻ ഒരു കാഴ്ചവസ്തു മാത്രമായിരുന്നു.... ഓടിത്തളർന്നപ്പോൾ ഞാൻ ചെന്നെത്തിയത് ഒരു പള്ളിക്ക് മുൻപിലായിരുന്നു.
ഞാൻ ഒരു നിമിഷം കണ്ണടച്ചു. മനസ്സിൽ ഒരു മുഖം തെളിഞ്ഞു വന്നു..... 'അമ്മ......'
'അമ്മേ.......' ഞാൻ നിലവിളിച്ചു കൊണ്ട് തറയിൽ ഇരുന്നു....